മഴ
അപ്പൂപ്പൻ താടികളെപ്പോലെയാണ്
പാറി നടന്ന്
എവിടെയോ വീണ് മുളക്കും .
മഴ
അവളുടെ കൈകളിലെ
അവളുടെ കൈകളിലെ
കുപ്പിവളകളെപ്പോലെയാണ്
ഉറങ്ങാൻ സമ്മതിക്കാതെ
കിലുകിലെ പൊട്ടിച്ചിരിക്കും .
മഴ
മന്ദാരപ്പൂക്കളെപ്പോലെയാണ്
രാത്രി വിരിഞ്ഞ്
പകലുദിക്കുമ്പോഴേക്കും
ഇത്തിരി സുഗന്ധം ബാക്കിയാക്കി
കൊഴിയാറായിരിക്കും.
മഴ
പൊടിഞ്ഞുയരുന്ന
ഈയാംപാറ്റകളെപ്പോലെയാണ്
ആർക്കോവേണ്ടി
ഇത്തിരി നേരം തുള്ളിക്കളിച്ച്
ചിറകുകൾ പൊഴിച്ച്
സ്വയമൊടുങ്ങുന്നു.
എന്തൊക്കെയായാലും
എന്റെ മഴക്കിപ്പോഴും
പഴയ മമ്പഴച്ചാറിന്റെ മണം
തന്നെയാണ് .
എന്തോ കൈകളിലൂടെ ഒലിച്ചിറങ്ങുന്നുണ്ട്
മഴനീരോ അതോ
മാമ്പഴച്ചാറോ
വീണ്ടും
മധുരം മുളച്ചു തുടങ്ങിയിരിക്കുന്നു .
ഇത്തിരി സുഗന്ധം ബാക്കിയാക്കി
കൊഴിയാറായിരിക്കും.
മഴ
പൊടിഞ്ഞുയരുന്ന
ഈയാംപാറ്റകളെപ്പോലെയാണ്
ആർക്കോവേണ്ടി
ഇത്തിരി നേരം തുള്ളിക്കളിച്ച്
ചിറകുകൾ പൊഴിച്ച്
സ്വയമൊടുങ്ങുന്നു.
എന്തൊക്കെയായാലും
എന്റെ മഴക്കിപ്പോഴും
പഴയ മമ്പഴച്ചാറിന്റെ മണം
തന്നെയാണ് .
എന്തോ കൈകളിലൂടെ ഒലിച്ചിറങ്ങുന്നുണ്ട്
മഴനീരോ അതോ
മാമ്പഴച്ചാറോ
വീണ്ടും
മധുരം മുളച്ചു തുടങ്ങിയിരിക്കുന്നു .
No comments:
Post a Comment