Thursday, May 29, 2014

ഒരു ന്യൂജനറേഷൻ ഡയറി

രാവിലെ എഴുന്നേറ്റു 
വിസ്തരിച്ചൊന്നു പല്ലുതേച്ചു .
പത്രപ്പരസ്യങ്ങളും വാട്ട്സപ് മെസ്സേജുകളും കൂട്ടി 
കാപ്പികുടി .
അതിവിസ്തരിച്ചൊരു തേച്ചുകുളി 
പൈപ്പുതുറന്നാൽ
വെള്ളം വരുന്നതുകൊണ്ട് 
വല്ല്യ അദ്ധ്വാനമില്ല.
സമയോം ഇഷ്ടം പോലെ .
ടീഷർട്ടും മുറിവാലൻ ജീൻസും 
വലിച്ചുവാരിയിട്ട് (ഇപ്പൊ അലമ്പാ ട്രെന്റു)
അമ്മക്ക് മുന്നിലൊരു പാൽപുഞ്ചിരി .
കിട്ടീലെ അഞ്ഞൂറ് 
അച്ഛനെ നോക്കീട്ട് കാര്യല്ല്യ് 
പോക്കറ്റിൽ നോക്കി 
അവട്ന്നും അഞ്ഞൂറ് .
ഹെഡ് സെറ്റും തൂക്കി 
യോ യോ സോങ്ങും കേട്ട് ബൈക്കിലൊരു റൗണ്ട്
ഫിനിഷിംഗ് പോയന്റു ഓട്ടോ സ്റ്റാന്റിനടുത്തെ
കൂൾബാർ.
ഇവനെവിടുന്നപ്പാന്ന നോട്ടത്തിന്
ഞാനേ ന്യൂ ജനറേഷനാടാന്നൊരു
മറുനോട്ടം .
നട്ടപ്രാന്തൻ പരമന്റെ കൂടെ നിന്നൊരു
ഉഗ്രൻ പോസ് .
fbടെ പുതിയ പ്രൊഫൈൽ പിക് റെഡി .
എന്റമ്മോ
ലൈക്കോടു ലൈക്ക്.
കമന്റോട് കമന്റു .
ഇതിലേതെടാ നീയെന്നു
ചോയ്ച്ചോനു കൊടുത്തു റിപ്‌ളെ
നിന്റ്പ്പർത്തു  നിക്ക്ന്നോൻ.
കൂതറാസ്(ഗ്രൂപ്പ്) പറഞ്ഞു
തനികൂതറ.
കച്ചറാസ് പറഞ്ഞു
തനികച്ചറ.
എല്ലാം കേട്ട് മനസ്സു നിറഞ്ഞ
ന്യൂ ജനറേഷൻകാരൻ
ഉറങ്ങാൻ കിടന്നു .
ഇനി വിസ്തരിച്ചൊരുറക്കം.    

Sunday, May 18, 2014

വേനൽക്കിളികൾ

ഇലകൊഴിഞ്ഞ മരങ്ങളിൽ 
പറന്നിറങ്ങിയ വേനൽക്കിളികൾ 
പറഞ്ഞു .
സ്വയമുരുകുന്ന സൂര്യാ നിനക്കു 
നന്ദി
ഞങ്ങളെ തളിരിലകളാക്കിയത്തിന് .
ഞങ്ങളിവിടെ വസന്തം 
തീർക്കാം .
ചിറകുകൾ കുടഞ്ഞ്‌ 
ചെറുതൂവലുകൾ പൊഴിക്കാം .
വേലിത്തലപ്പുകളിൽ വിരിഞ്ഞ 
അപ്പൂപ്പൻതാടികളിൽ 
പൂമ്പാറ്റകളായ് പാറിനടക്കാം 
പക്ഷേ ഇപ്പോൾ ഞാനൊരു 
മഴയായ് പൊഴിയാം 
നിന്നിലിത്തിരി നനവു  പടർത്താൻ .
ഞാൻ പെയ്തൊഴിയുമ്പോൾ 
നീയോർക്കുക 
ഈ തണുപ്പിലലിഞ്ഞിരിക്കുന്നത് 
എന്റെ ശ്വാസമായിരുന്ന
നിന്റെ ഹൃദയതാളം  തന്നെയാണെന്ന്.