ഇലകൊഴിഞ്ഞ മരങ്ങളിൽ
പറന്നിറങ്ങിയ വേനൽക്കിളികൾ
പറഞ്ഞു .
സ്വയമുരുകുന്ന സൂര്യാ നിനക്കു
നന്ദി
ഞങ്ങളെ തളിരിലകളാക്കിയത്തിന് .
ഞങ്ങളിവിടെ വസന്തം
തീർക്കാം .
ചിറകുകൾ കുടഞ്ഞ്
ചെറുതൂവലുകൾ പൊഴിക്കാം .
വേലിത്തലപ്പുകളിൽ വിരിഞ്ഞ
അപ്പൂപ്പൻതാടികളിൽ
പൂമ്പാറ്റകളായ് പാറിനടക്കാം
പക്ഷേ ഇപ്പോൾ ഞാനൊരു
മഴയായ് പൊഴിയാം
നിന്നിലിത്തിരി നനവു പടർത്താൻ .
ഞാൻ പെയ്തൊഴിയുമ്പോൾ
നീയോർക്കുക
ഈ തണുപ്പിലലിഞ്ഞിരിക്കുന്നത്
എന്റെ ശ്വാസമായിരുന്ന
നിന്റെ ഹൃദയതാളം തന്നെയാണെന്ന്.
No comments:
Post a Comment