Friday, February 14, 2014

കടലാസ് പൂക്കൾ

വഴി മറന്ന മകനെയോർത്തമ്മ
കരയുമ്പോൾ
കേൾക്കാം വൃദ്ധസദനത്തിൻ
ഞരക്കങ്ങൾ
കാണാം തുരുമ്പിച്ച  ജനലഴികൾ .
വാൾത്തലയുടെ  ചുവപ്പടയാളത്തിനിടയിൽ
താലിയറ്റ നിലവിളികൾ .
നീളുന്ന പിച്ചപ്പാത്രങ്ങളിൽ
ഉറവോ വലിയൊരു
ചോദ്യചിഹ്നം .
പച്ചയെത്തിന്നു തുടുത്ത
നിരത്തുകൾ
പുഴയെ കുടിച്ചു വറ്റിച്ച
നിഴലുകൾ .
മലയാളി മങ്കമാർ
ഫ്ലാഷ് ലൈറ്റിൽ മുങ്ങുമ്പോൾ
മധുരം തുളുമ്പുന്ന
 മിഴികളും മൊഴികളും.
ഹോ !
ഭൂപടം വരച്ചപ്പോൾ തെളിഞ്ഞ
 വളഞ്ഞ വരകൾ ....
ഡ്രോയിങ്ങ് ബുക്കിലെ
കളിവീട്ടിൽ നിന്നിറങ്ങി വന്ന
കടലാസ് പെൻസിലിന്റെ
പിന്നറ്റത്തെ കുഞ്ഞു റബ്ബർതുണ്ട്
കടലാസ്സിൽ കിടന്നുരുണ്ടു.
കട്ടറിനുളളിൽ  പിടഞ്ഞു മരിച്ച
കടലാസുപൂക്കൾ
കൂർത്ത മുനകളെ
നോക്കി ചിരിച്ചു .